2011 ഫെബ്രുവരി 19, ശനിയാഴ്‌ച

പാഞ്ജലി വസ്ത്രാക്ഷേപം- പോയിലൂര്‍ വെര്‍ഷന്‍


ഉദയസൂര്യന്‍ കിഴക്കന്‍ ദര്‍ശനം നല്കിതുടങ്ങുന്നതിന്റെ അര നാഴിക മുന്‍പേ ഞങ്ങളൊക്കെ ചോട്ടു എന്ന് വിളിക്കുന്ന ശങ്കരേട്ടന്‍ കര്മാനിരതനവും. ഞങ്ങള്‍ കയ്യെട്ടി മുക്കെന്നു വിളിക്കുന്ന പോയിലൂരങ്ങടിയുടെ ഹൃദയബഗത്തെ കൊച്ചു ചായക്കടയുടെ പ്രോപരെടര്‍ കം മാനേജര്‍ ആണ് ശങ്കരേട്ടന്‍ .നാഗരികതയുടെ അഹങ്കാരം തെല്ലും തൊട്ടു തീണ്ടിയില്ലാത്ത തീര്‍ത്തും ഗ്രാമീണ പശ്ചാത്തലമുള്ള ഞങ്ങടെ നാട്ടിലെ ഏറ്റവും വലിയ സ്റ്റാര്‍ ഹോട്ടല്‍ ആണ്ഈ ചായക്കട .ഇടയ്ക്ക് കടം പറയാവുന്നത് കൊണ്ടും അവിടുത്തെ കപ്പയും കഞ്ഞിയുംടെയും ടേസ്റ്റ് ഭൂമി മലയാളത്തിലെന്നല്ല അന്താരാഷ്ട്രതലത്തില്‍ വരെ കിട്ടാത്തതിനാലും ഞങ്ങടെ ഒക്കെ വൈകിട്ടത്തെ പരിപാടി ശങ്കരേട്ടന്റെ കടയിലയിരിക്കും


നാട്ടിലെ സകല മാന പാരവെപ്പിന്റെ പ്രഭവ കേന്ദ്രമാണീ കട.നിശ്കലാന്കനായ ശങ്കരേട്ടന്റെ കടയുടെ മുന്നിലെ ബെഞ്ചില്‍ ഫുള്‍ ടൈം ഹൌസ്ഫുള്‍് ആയിരിക്കും..ആരെങ്കിലും എന്തെങ്കിലും അന്വേഷിച്ചു വന്നാല്‍ ദോഷം പറയരുതല്ലോ എങ്ങനെയോക്കെ ചുറ്റിക്കാന് പറ്റുമോ അങ്ങനെയൊക്കെ ചുറ്റിക്കും


വിത്ത്‌ യുനിഫോമിലയിരിക്കും ശങ്കരേട്ടന്‍ ഫുള്‍ ടൈം ..എല്ലാ അറ്റവും ചുരുണ്ട് മുട്ടോളം മാത്രം ഇറക്കമുള്ള കൈലിയിലല്ലാതെ അദ്ധേഹത്തെ ഹര്‍ത്താല്‍ ദിനത്തിലും കല്യാണ ചടങ്ങുകളിലും മാത്രമേ ഷര്‍ട്ട്‌ ധരിച്ചു കണ്ടിട്ടുള്ളൂ..ബട്ട്‌ നേരം വെളുക്കാരാകും വരെ മൂപ്പര്‍ കൈലിക്ക് വിശ്രമം നല്‍കി ഒരു ബര്‍്മുഡയിലായിരിക്കും അഭ്യാസങ്ങള്‍...


പോയിലൂര്‍ എക്സ്പ്രസ്സ്‌ ഹൈവയില് ഒരു സൈഡില്‍ ബസ്‌ ട്രൈവ്ര്മാരുടെ ഒക്കെ പേടിസ്വപ്നമാണു ശങ്കരേട്ടന്റെ കട..റോഡിന്ടെ അറ്റ്ത്താണോ ചായക്കട, അല്ലെങ്കില്‍ ചായക്കടയുടെ അറ്റത്താണോ റോഡ്‌ എന്ന് വല്യ നിശ്ചയമില്ലാത്തതിനാല്‍് സ്ടിയരിന്കം സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേല്‍ ശങ്കരേട്ടന്റെ കട പുരാവസ്തു ഏറ്റെടുക്കേണ്ടി വരും..ദൈവാധീനം കൊണ്ടും കടയുടെ മുകളില്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസുള്ളത് കൊണ്ടും ഇന്ന് വരെ ഒരു ഡ്രൈവര്‍ക്കും കൈപ്പിഴ പറ്റിയിട്ടില്ല..ഈ ഹൈവേ ക്രോസ് ചെയ്തു വേണം ബാലേട്ടന് ജല ഗതാഗതം നടത്താന്‍..അപ്പുറത്തെ നിസാറിന്റെ വെട്ടില്‍ നിന്നാണ് ജലവിതരണം .


ആയിടയ്ക്ക് തടി കേടക്കാന്‍് വേണ്ടി ഞങ്ങള്‍ ഫ്രണ്ട്സ് മോര്ണിംഗ് ഓട്ടത്തിനിറങ്ങി..പത്തു മിനിറ്റ് തികയ്ക്കും മുമ്പേ കിതയ്പ്പു സഹിക്കാതെ കഞ്ഞിക്കും കപ്പയ്ക്കുമായി ശങ്കരേട്ടന്റെ മുന്നില്‍ ഞങ്ങള്‍ ഹാജരാവും..ഇടയ്ക്കൊരു ദിവസം ഞങ്ങള്‍ പ്രഭാത സവാരിയും വായനോട്ടവു കഴിഞ്ഞു വരുംബോള്‍് ആശാന്‍ അങ്ങേരുടെ ട്രേഡ് മാര്‍ക്കായ ബര്‍്മുടയുമുടുത്ത് രണ്ടു കയ്യില്‍ രണ്ടു പത്രവും കക്ഷത്തില്‍ ചെറിയൊരു പാത്രവുമായി ജലവിതരണം ആന്‍ഡ്‌ ഗതാഗതം നടത്തുകയാണ്.ഞങ്ങളുടെ പ്രഭാതസവാരി നായകനും എല്ലാവരും സ്നേഹത്തോടെ കസായി എന്ന് വിളിക്കുന്ന അമീര്‍ ,മൂപ്പരുടെ അടുത്തെത്തി അദ്ധേഹത്തിന്റെ ബര്‍മുഡ ശരീരവുമായി കൂട്ടിയോജിപ്പിച്ച ചരട് വലിച്ചൂരി.ആദ്യ രാത്രിയിലെ മണവാട്ടിയെ പോലെ നാണത്താല്‍ പുളകിതനായ ബാലേട്ടന്‍ ഡാ കളിക്കല്ലെടാ നായികളെ എന്നൊക്കെ അക്രോശിച്ചും കൊണ്ട് ഉപദേശിക്കുന്നുണ്ട്.സ്വന്തം ബാപ്പ പറഞ്ഞതനുസരിക്കാത്ത അമീര്‍ അതനുസരിച്ചത് തന്നെ ..ബട്ട്‌ ബര്‍മുഡ നൂര്‍ന്ന് താഴേക്ക്‌ പതിച്ചപ്പോലാണ് അദ്ദേഹം സര്‍വതന്ത്ര സ്വതന്ത്രനായിരുന്നു എന്ന് മനസ്സിലായത്.അതിരാവിലെ ആയതിനാല്‍ വന്‍ ജനാവലി ഒന്നുമില്ലെങ്കിലും അത്യാവശ്യം കുറച്ചു പേരുടെ മുന്നില്‍ നൂല്ബന്ധമില്ലാതെ വിവസ്ത്രനക്കപ്പെട്ടത്തിന്റെ ജാള്യം മറക്കാന്‍ ചിരിച്ചും കൊണ്ട് ഞങ്ങളെ തല്ലനോടിവരുന്ന ശങ്കരേട്ടന്റെ നിഷ്കലംഗമായ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു


ഞങ്ങളുടെ നാട്ടുകാരുടെ ചിരപരിചിത മുഖം ഇന്ന് നമ്മോടൊപ്പമില്ല.ആ നല്ല മനുഷ്യന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഞാനിതിവിടെ സമര്‍പ്പിക്കട്ടെ.










2011 ഫെബ്രുവരി 3, വ്യാഴാഴ്‌ച

മരണത്തിന്റെ ദൂദ്

നേരം പര പരാന്നു വെളുക്കുന്നെ ഉള്ളൂ.. അടുക്കള ഭാഗത്ത്‌ നിന്ന് ഉമ്മയും അമ്മൂമയും എന്തൊക്കെയോ പറയുന്നത് കേട്ടാണ് ഉറക്കമുണര്ന്നത്.ശ്രദ്ധിച്ചു കേട്ടപ്പോള്‍ നാട്ടിലെ വാര്‍്തവാഹിനി പാതുമ്മത്താത്തയുടെ ശബ്ദവും കേള്‍ക്കാം..എന്തൊ കാര്യമായ വാര്‍ത്ത‍ കിട്ടിയിട്ടുണ്ട് പാത്തുമ്മത്താത്തയ്ക്ക്.അല്ലെങ്കില്‍ ഇത്ര രാവിലെ വരില്ല.ഇടയ്ക്ക് നെടുവീര്ര്‍പ്പിടുകയും അയ്യോ പാവം തുടങ്ങിയ ദുഖ്ഖത്തിന്റെ ബാക്ഗ്രൌണ്ട് മ്യുസികും ആയപ്പോള്‍ സംഭവം അല്പം സീരിയസ് ആണെന്നെനിക്കു മനസ്സിലായി




പുറത്തു കുഞ്ഞിക്കിളികളും കാക്കകളും അലാറം വെച്ചിട്ടെന്ന കണക്കെ കൃത്യസമയത്തുണര്ന്നു കലപില ശബ്ദമുണ്ടാക്കി അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്‍്ട്..സുഖമുള്ള മന്ദമാരുതന്‍ വൃക്ഷങ്ങളെയും തഴുകി എന്നെയും തലോടി കടന്നു പോയപ്പോ flaash ന്യൂസ്‌ അറിയാനുള്ള ജിഞ്ഞസയുമായി   ഞാന്‍   അടുക്കളയിലെത്തി ...സംഗതി അല്പം സീരിയസ് തന്നാണ്..




ഞങ്ങടെ നാട് ചിലപ്പോ തോന്നും ഭൂമിയുടെ   ഒരറ്റത്തിന്റെ     ആരംബമെന്നാണ്..കുഞ്ഞു ടൌണില്‍ നിന്നും ഒരു ൫൦൦ മീറ്റര്‍ കയിഞ്ഞാല്‍    പിന്നെ ജനവസം
കുറഞ്ഞ തെങ്ങിന്‍ കൃഷിയിടനഗലാണ്..സാടാരണക്കരായ  വിഭാകത്തിലെ  നല്ലൊരു പങ്കും ഉപജീവനം നടത്തുന്നത് തെങ്ങ് കൃഷിയുമായി ബന്ടപ്പെട്ടിട്ടാണ്..ഇടയ്ക്ക് സമയം കിട്ടുംബൂലോക്കെ തേങ്ങയിടാന്‍ കൂട്ടിനായി ഞങ്ങള്‍ കുട്ടികളും അന്ന് പോകാറുണ്ട്..സ്കൂളിന്റെ കാര്യത്തില്‍ കര്‍ക്കശംയാതിന്നാല്‍ വല്ല അവദി  ദിവസവും    തെങ്ങ് കയറ്റം വന്നെത്തിയാല്‍ കുശാലായി..വിജനവും നിശബ്ദവുമായ   പ്രകൃതിയിലെ    കൊച്ചു കൊച്ചു പ്രാണികളുടെ   സൌന്ദര്യാത്മക ശബ്ദം ഒഴിച്ച്  നിര്‍ത്തിയാല്‍ എങ്ങും മൂകത...കണ്ണെത്ത  ദൂരത്തോളം  പ്രകൃതിയുടെ മാസ്മരിക വശ്യ സൌന്ദര്യം അസ്വദിക്കാം ..ഇതിനെല്ലമുപരി  നല്ല ഫ്രഷ്‌ ഇളനീര്‍..അത്രയും സ്വാദുള്ള ഒന്ന് അമ്മയുടെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നുമില്ല..ഇതൊക്കെ കൊണ്ട് തന്നെ തെങ്ങ് കയറ്റം ഞാഴരഴ്ച്ചകളിലവാന്‍   ദൈവത്തോട്  പ്രാര്തിക്കും   ഞങ്ങള്‍..ബട്ട്‌ തെങ്ങ് കയറ്റക്കാരന്‍ ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ്  ആയതിനാലും  ദൈവവും മൂപ്പരും അത്ര നല്ല ബന്ധത്തിലല്ലത്തത്  കൊണ്ടും പറഞ്ഞ ഡേറ്റ്   പണി ചെയ്ത ശീലമില്ലാത്ത  കൃത്യനിഷ്ട  തീരെ ഇല്ലാത്ത വനയതിനാലും ഞങ്ങള്‍ക്ക്  പോകാനുള്ള ചാന്‍സ്  വളരെ  വിരളമായിരുന്നു..എന്നിരുന്നാലും കിട്ടിയ അവസരങ്ങളിലൊക്കെ പോയി ആര്മാധിച്ചു ..ഒരാള്‍ക്ക്‌ നടക്കാന്‍ മാത്രം പാകത്തിലുള്ള ഈട്  വഴികള്‍..മണ്ണ് വേലി   കെട്ടി അതിര്‍ തിരിച്ച പറമ്പിന്റെ  ഏതെങ്കിലും ഭാഗത്ത്‌ ചെറിയ ചവിട്ടു പടി ഉണ്ടാകും..അത് പിന്നെ ലോപിച്ച്  അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയുള്ള കുത്തനെയുള്ള ഇറക്കമാകും...


എങ്ങനെയുള്ള ഇറക്കവും ഇറങ്ങി വഴിയിലൂടെയാണ് തേങ്ങയും തലയിലേറ്റി ജോലിക്കാരികലായ   സ്ത്രീകള്‍  ഒരു കിലോമീറ്റര്‍ വരെ  കുറച്ചു ദൂരം നടന്നു വാഹന്സഞ്ചാരമുള്ള വഴിയിലെക്കെത്താന്‍


ഞങ്ങടെ  വീടിനടുത്തുള്ള എല്ലാവര്ക്കും സുപരിചിതയായ കല്യാണിയുടെ മകള്‍ വനജ തേങ്ങ എടുത്തു വരുന്ന വഴി ചവിട്ടുപടിയില്‍ തട്ടി  തെങ്ങയ്യും തെങ്ങാകൂട്ടയും ഉള്‍പ്പെട്ട ഭാരം തലയിലേക്ക് വീണ് കഴുത്തിലെ  ഞരമ്പ്‌(nerv) പൊട്ടി അത്യാസന്ന നിലയിലയെന്നും കേട്ടിരുന്നു..ദൈവത്തിന്റെ ക്രൂരതയില്‍ പിഞ്ഞുകുട്ടികളെ  അനാഥമാക്കി ആ  ജീവന്‍ നിലച്ചു.. വാര്‍ത്തയാണ് ലൈവ് ആയി അടുക്കള ഭാഗത്ത്‌ തെലെകാസ്റ്റ്    നടത്തിപ്പോകുന്നത്..


കിട്ടിയ  ന്യൂസുമായി  സ്കൂളിലേക്ക്..വാര്‍ത്ത‍ ചൂടാറും മുമ്പേ തന്നെ സഹാപടില്‍കലൂട് വിളമ്പി ഒരുതരം ആനന്ധലബ്ദി  കിട്ടാനായി അര മണിക്കൂര്‍ നേരത്തെയുള്ള ബസ്സില്‍ അടിയും ചവിട്ടും തല്ലും കൊണ്ട് ഒരു വിധം  ക്ലാസ്സിലെത്തിയപ്പോ
ദാണ്ടേ നില്‍ക്കുന്നു നാട്ടുകരികലായ സുപിനയും സുജിഷയും പടിവാതില്‍ക്കല്‍ തന്നെ...ബോറന്‍ ന്യൂസ് ഹവറിന്‍ ഇടയില്‍  പാര്‍ലമന്ടില്‍ തീവ്രവാദി എന്ന ഫ്ലാഷ് കിട്ടിയ നികെഷ്കുമാറിന്റെ അവസ്ഥ.


വെളുവെളുത്ത കണ്ണും അതെ നിറവും നല്ല നീളമുള്ള കാര്‍ക്കൂന്തലുമുള്ള  ശാലീന സുന്ദരി കുട്ടിയാണ് സുപിന..ആദ്യം ഇവര്‍ക്ക് മുന്നില്‍ തന്നെ ഷൈന്‍ ചെയ്യാന്‍ വേണ്ടി  ഭയങ്കര വിഷമം പരമാവധി  മുഖത്ത്  വരുത്തി തുടങ്ങി...എന്റെ ആക്രാന്തം കണ്ടു സുജിഷ പിന്നിലൂട്ടു മാറി കണ്ണുകള്‍ കൊണ്ടെന്തോക്കെയോ  കഥ പറയാന്‍ ശ്രമിക്കുന്നുണ്ട്...വിശന്നു നടക്കുന്നവന്റെ മുന്നില്‍ ഐസ് ക്രീം കിട്ടിയാല്‍ പിന്നെ കണ്ണെവിടെ കാണാന്‍.. ബട്ട്‌ അവള്‍ വീണ്ടും വീണ്ടും കാണിച്ചപ്പോള്‍  ഒരു പന്തികേട്‌ തോന്നി.
.
എന്റെ സഹപാടി  കൂടിയായ വെളുത്ത സുന്ദരി സുപിനയുടെ അമ്മയാണ്  വനജ.   രാവിലെ തന്നെ  ഷോക്ക്‌ നല്‍കേണ്ടെന്ന് കരുതി അത്യാഹിതം വീട്ടിലറിയിക്കാതെ കുട്ടികളെ സ്കൂളിലോട്ട്  വിട്ടതാണ്.. സ്നേഹസ്വരൂപിനിയായ മാതൃത്വം എന്നെന്നേക്കുമായി യാത്ര പറഞ്ഞതറിയാതെ സുപിനയും അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന പ്രിയകൂട്ടുകരിയും...ഒന്നും മനസ്സിലാവാതെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടെ വിടര്‍ത്തി എന്നോടെന്തൊക്കെയോ ചോദിയ്ക്കാന്‍ വെമ്പവേ മരണത്തിന്റെ ദൂതുമായി  ഒരു ജീപ്പും  കുറെ ദൂതന്മാരും  എത്തി..


ഒന്ന് രണ്ടു പേര് ഹെഡ് മാസ്ടരുമായി എന്തൊക്കെയോ കുശു കുശുക്കി സുപിനയൂട് അമ്മാമയ്ക്ക് സുഖമില്ലെന്നും പറഞ്ഞു വണ്ടിയിലേക്ക് ..അമ്മയിനിയില്ലെന്ന യാദാര്‍ത്ഥ്യം അറിഞ്ഞാണോ  അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികത തോന്നിയതിനലാവോ  ആ വിടര്‍ന്ന കണ്ണുള്ള സുന്ദരി ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .....മരണത്തിന്റെ ദൂതുമായി  വന്ന വണ്ടി സുവര്‍ണ സുന്ദരിയും കൊണ്ട് അമ്മയുടെ ചേതനയറ്റ  ശരീരം അവസാന നോക്ക്  കാണാന്‍ പോകവേ അറിയാതെ ഒരിറ്റു കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍  ഒപ്പം നിന്നവരെല്ലാം കരയുകയായിരുന്നു..



  ..