2013, സെപ്റ്റംബർ 8, ഞായറാഴ്‌ച
2011, ജൂലൈ 26, ചൊവ്വാഴ്ച
കടിഞ്ഞൂല്‍ സമരത്തിന്റെ സ്മരണ...
കാലത്തിന്റെ കുത്തുഴുക്കിനൊപ്പം എങ്ങോ മാഞ്ഞു പോയ സുന്ദരമായ ബാല്യകാല സ്മരണകള്‍ അവധി ദിവസത്തിന്റെ ആലസ്യത്തിലും മനസ്സില്‍ തത്തി കളിക്കുമ്പോള്‍ സത്യമായും പൊട്ടിക്കരയാന്‍ തോന്നി പോവുന്നു.ചിരിക്കാനും കരയിക്കാനും ചിന്തിക്കാനും മനസ്സിനെ പാകപ്പെടുത്തുന്ന ഒട്ടനവധി ഓര്‍മകള്‍..
തറവാട്ടില്‍ കടിഞ്ഞൂല്‍ സന്തതി എന്നതിനാല്‍ അത്യാവശ്യത്തില്‍ കൂടുതല്‍ ലാളനയും പരിലാളനയും എറ്റുവാങ്ങിക്കൊണ്ടാണ് എന്റെ ബാല്യ കാലം തയിച്ചു വളരുന്നത്
വീടുമുട്ടത് ഒരു പത്ത് മീറ്റര്‍ മാറി മദ്രസ ഉള്ളതിനാലോ അറബി കലണ്ടര്‍ പ്രകാരം പെട്ടെന്ന് അന്ജു വയസ്സയത് കൊണ്ടൊ എനിക്കദ്യക്ഷരം നുകര്‍ന്ന് തരാനുള മഹത്തായ ഭാഗ്യം അലവി എന്ന് പേരുള്ള ഉസ്താതിനയിരുന്നു..എട്ടു പൊട്ടും തിരിയാത്ത പിഞ്ചു പൈതങ്ങളെ ചൂരല്‍ കൊണ്ട് അങ്ങേരു നേരെയാക്കാന്‍ ശ്രമിച്ചത് കൊണ്‍്ടാവാം പിന്നെ മദ്രസ പഠനം എനിക്ക് കുറെ കാലം പേടി സ്വപ്നമായി..
പെരുന്നാളിന് മദ്രസ അടക്കുമ്പോള്‍ സകല ശിഷ്യരും ഗുരുദക്ഷിണ വെക്കുന്ന പതിവുണ്ടായിരുന്നു.അന്ന് വരെ ആരോടും ഒന്നും ചോദിച്ചു വാങ്ങിക്കരുത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കരുത് എന്നൊക്കെ ഉപദേശിച്ച അതെ നാവു കൊണ്ട് ഊരിലെ പഞ്ഞമോര്ത്തിട്ടവാം ശിഷ്യാരോട് ദക്ഷിനയുടെ കാര്യത്തില്‍ മത്സരബുദ്ധി ഉപദേശിച്ചു തന്നു ..
ഉസ്താതിനൂടുള്ള ബഹുമാനത്തെക്കാലും ഉറ്റ ചങ്ങാതിയെ കവച്ചു വെക്കണമെന്ന ന്യായമായ ആഗ്രഹം പക്ഷേ എന്റെ ഉപ്പപ്പയുടെയും ഉമ്മാമയുടെയും മുന്നില്‍ നടക്കില്ല എന്നു വ്യക്തമായി അറിയാവുന്നതിനാല്‍ ദക്ഷിണ അഞ്ചു രൂപയില്‍ ഒതുക്കാന്‍ തീരുമാനിച്ചു
പഴയാ ബാര്‍മക്കാരനായ ഉപ്പാപ്പയും പ്രായ പൂര്‍ത്തി ആയതിന്റെ പിറ്റേന്ന് തൊട്ടു അധ്വാനിച്ചു ശീലിച്ച ഉമ്മാമയ്ക്കും പണത്തിന്റെ വില നല്ലവണ്ണം അറിയാവുന്നത് കൊണ്ട് എന്റെ ആവശ്യം ഒരു ചര്ച്ചയ്ക്കു പോലും ശ്രമിക്കാതെ നിരസിക്കപെട്ടു.
പിന്നെ നമ്മുടെ കയ്യില്‍ വേറെ ആയുധം ഒന്നും ഇല്ലാത്തത് കൊണ്ട് നിസ്സഹകരണ സമരം പ്രക്യാപിച്ചു ഭക്ഷണവും ക്ലാസും ബഹിഷ്കരിച്ച് വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി..
ലോകം കുറെ കണ്ട എന്റെ പിതാമഹന്‍ നേരെ മദ്രസയിലൂട്ടു ചെന്ന് ഉസ്താടിനൂട് കാര്യങ്ങള്‍ അവതരിപ്പിച്ചു.. നട്ട പാതിരയ്ക്ക് സൂര്യന്‍ ഉദിച്ചപ്പോ കായം കുളം കൊച്ചുണ്ണിയുടെ മുഖത്ത് മിന്നി മാറിയുന്ന ഭാവങ്ങളെ കടത്തി വെട്ടി കൊണ്ട് ഉസ്താദ് എന്റെ വീട്ടില്‍ ഹാജര്‍..
ആദ്യം സ്നേഹത്തോടെയും പിന്നീട് ഭീഷണിപ്പെടുത്തിയും എന്റെ സമരം ഒത്തു തീര്‍ക്കാന്‍ ശ്രമിക്കും തോറും ഞാന്‍ നിലവിളി മുദ്രാവാക്യം പരമാവധി ഉച്ചത്തിലാക്കി കൊണ്ടിരുന്നു..അവസാനം ഉപ്പാപ്പയും ഉസ്താദും ഒരു അടച്ചിട്ട മുറിയില്‍ എന്നെ ഇരുത്തി , പുറത്ത് വെച്ച് ചര്‍ച്ച നടത്തി ഒരു ധാരണയിലെത്തി ..
ഉപ്പാപ ഉസ്താതിനു പത്ത് രൂപ കൊടുത്തെന്നും അത് ഉസ്താദ് സഹര്‍ഷം സ്വീകരിച്ചെന്നും മൂന്നു സാക്ഷികളുടെ മുന്നില്‍ (എന്റെ ഉമ്മ ഉപ്പാപ്പ ,ഉമ്മാമ) പ്രകയാപിച്ചതും എന്റെ ആദ്യ സമരം വിജയകരമായി പര്യവസാനിപ്പിച്ചു ..
പക്ഷെ എന്റെ കാലക്കേടിന് എന്റെ നിലവിളി സമര രംഗം ആരോക്കെയൂ എന്റെ ക്ലാസ്സില്‍ ലൈവ് ആയി ടെലി കാസ്റ്റ് നടത്തിയിരുന്നു...വെളുക്കാന്‍ തേച്ചദ് പാണ്ട് മാത്രമല്ല മേലാസകലം ചൊറിയുമായ സ്ഥിതിക്ക് ഇനി മദ്രസയില്‍ പോവുന്നത് പന്തി അല്ലേന്ന് കുഞ്ഞു ബുദ്ധിയില്‍ വലിയ ചിന്ത വന്നത് കൊണ്ട് അന്ന് ക്ലാസ്സ് മുഴുവനായും ബഹിഷ്കരിച്ചൂ...
പ്രവാസത്തിന്റെ ആകുലതതകളും വ്യാകുലതതകളും മറക്കാനായ് നമുക്ക് ഒരിക്കലും മരിക്കാത്ത അതിലുപരി ഒരിക്കലും തിരിച്ചു വരാത്ത ഒരു പിടി ബാല്യകാല സ്മരണകള്‍. മാത്രം..ഒട്ടനവധി സ്നേഹസ്വരൂപിനിയായ മനുഷ്യര്‍ കാല യവനികക്കുള്ളില്‍ മറഞ്ഞു പോയി..
2011, ഫെബ്രുവരി 19, ശനിയാഴ്‌ച
പാഞ്ജലി വസ്ത്രാക്ഷേപം- പോയിലൂര്‍ വെര്‍ഷന്‍
2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച
മരണത്തിന്റെ ദൂദ്
പുറത്തു കുഞ്ഞിക്കിളികളും കാക്കകളും അലാറം വെച്ചിട്ടെന്ന കണക്കെ കൃത്യസമയത്തുണര്ന്നു കലപില ശബ്ദമുണ്ടാക്കി അവരുടെ ഡ്യൂട്ടി ചെയ്യുന്നുണ്‍്ട്..സുഖമുള്ള മന്ദമാരുതന്‍ വൃക്ഷങ്ങളെയും തഴുകി എന്നെയും തലോടി കടന്നു പോയപ്പോ flaash ന്യൂസ് അറിയാനുള്ള ജിഞ്ഞസയുമായി ഞാന്‍ അടുക്കളയിലെത്തി ...സംഗതി അല്പം സീരിയസ് തന്നാണ്..
ഞങ്ങടെ നാട് ചിലപ്പോ തോന്നും ഭൂമിയുടെ ഒരറ്റത്തിന്റെ ആരംബമെന്നാണ്..കുഞ്ഞു ടൌണില്‍ നിന്നും ഒരു ൫൦൦ മീറ്റര്‍ കയിഞ്ഞാല്‍ പിന്നെ ജനവസം
കുറഞ്ഞ തെങ്ങിന്‍ കൃഷിയിടനഗലാണ്..സാടാരണക്കരായ വിഭാകത്തിലെ നല്ലൊരു പങ്കും ഉപജീവനം നടത്തുന്നത് തെങ്ങ് കൃഷിയുമായി ബന്ടപ്പെട്ടിട്ടാണ്..ഇടയ്ക്ക് സമയം കിട്ടുംബൂലോക്കെ തേങ്ങയിടാന്‍ കൂട്ടിനായി ഞങ്ങള്‍ കുട്ടികളും അന്ന് പോകാറുണ്ട്..സ്കൂളിന്റെ കാര്യത്തില്‍ കര്‍ക്കശംയാതിന്നാല്‍ വല്ല അവദി ദിവസവും തെങ്ങ് കയറ്റം വന്നെത്തിയാല്‍ കുശാലായി..വിജനവും നിശബ്ദവുമായ പ്രകൃതിയിലെ കൊച്ചു കൊച്ചു പ്രാണികളുടെ സൌന്ദര്യാത്മക ശബ്ദം ഒഴിച്ച് നിര്‍ത്തിയാല്‍ എങ്ങും മൂകത...കണ്ണെത്ത ദൂരത്തോളം പ്രകൃതിയുടെ മാസ്മരിക വശ്യ സൌന്ദര്യം അസ്വദിക്കാം ..ഇതിനെല്ലമുപരി നല്ല ഫ്രഷ് ഇളനീര്‍..അത്രയും സ്വാദുള്ള ഒന്ന് അമ്മയുടെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നുമില്ല..ഇതൊക്കെ കൊണ്ട് തന്നെ തെങ്ങ് കയറ്റം ഞാഴരഴ്ച്ചകളിലവാന്‍ ദൈവത്തോട് പ്രാര്തിക്കും ഞങ്ങള്‍..ബട്ട് തെങ്ങ് കയറ്റക്കാരന്‍ ഗോവിന്ദന്‍ കമ്മ്യൂണിസ്റ്റ് ആയതിനാലും ദൈവവും മൂപ്പരും അത്ര നല്ല ബന്ധത്തിലല്ലത്തത് കൊണ്ടും പറഞ്ഞ ഡേറ്റ് പണി ചെയ്ത ശീലമില്ലാത്ത കൃത്യനിഷ്ട തീരെ ഇല്ലാത്ത വനയതിനാലും ഞങ്ങള്‍ക്ക് പോകാനുള്ള ചാന്‍സ് വളരെ വിരളമായിരുന്നു..എന്നിരുന്നാലും കിട്ടിയ അവസരങ്ങളിലൊക്കെ പോയി ആര്മാധിച്ചു ..ഒരാള്‍ക്ക് നടക്കാന്‍ മാത്രം പാകത്തിലുള്ള ഈട് വഴികള്‍..മണ്ണ് വേലി കെട്ടി അതിര്‍ തിരിച്ച പറമ്പിന്റെ ഏതെങ്കിലും ഭാഗത്ത് ചെറിയ ചവിട്ടു പടി ഉണ്ടാകും..അത് പിന്നെ ലോപിച്ച് അര മീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയുള്ള കുത്തനെയുള്ള ഇറക്കമാകും...
എങ്ങനെയുള്ള ഇറക്കവും ഇറങ്ങി ഈ വഴിയിലൂടെയാണ് തേങ്ങയും തലയിലേറ്റി ജോലിക്കാരികലായ സ്ത്രീകള്‍ ഒരു കിലോമീറ്റര്‍ വരെ കുറച്ചു ദൂരം നടന്നു വാഹന്സഞ്ചാരമുള്ള വഴിയിലെക്കെത്താന്‍
ഞങ്ങടെ വീടിനടുത്തുള്ള എല്ലാവര്ക്കും സുപരിചിതയായ കല്യാണിയുടെ മകള്‍ വനജ തേങ്ങ എടുത്തു വരുന്ന വഴി ചവിട്ടുപടിയില്‍ തട്ടി തെങ്ങയ്യും തെങ്ങാകൂട്ടയും ഉള്‍പ്പെട്ട ഭാരം തലയിലേക്ക് വീണ് കഴുത്തിലെ ഞരമ്പ്(nerv) പൊട്ടി അത്യാസന്ന നിലയിലയെന്നും കേട്ടിരുന്നു..ദൈവത്തിന്റെ ക്രൂരതയില്‍ പിഞ്ഞുകുട്ടികളെ അനാഥമാക്കി ആ ജീവന്‍ നിലച്ചു..ഈ വാര്‍ത്തയാണ് ലൈവ് ആയി അടുക്കള ഭാഗത്ത് തെലെകാസ്റ്റ് നടത്തിപ്പോകുന്നത്..
കിട്ടിയ ന്യൂസുമായി സ്കൂളിലേക്ക്..വാര്‍ത്ത ചൂടാറും മുമ്പേ തന്നെ സഹാപടില്‍കലൂട് വിളമ്പി ഒരുതരം ആനന്ധലബ്ദി കിട്ടാനായി അര മണിക്കൂര്‍ നേരത്തെയുള്ള ബസ്സില്‍ അടിയും ചവിട്ടും തല്ലും കൊണ്ട് ഒരു വിധം ക്ലാസ്സിലെത്തിയപ്പോ
ദാണ്ടേ നില്‍ക്കുന്നു നാട്ടുകരികലായ സുപിനയും സുജിഷയും പടിവാതില്‍ക്കല്‍ തന്നെ...ബോറന്‍ ന്യൂസ് ഹവറിന്‍ ഇടയില്‍ പാര്‍ലമന്ടില്‍ തീവ്രവാദി എന്ന ഫ്ലാഷ് കിട്ടിയ നികെഷ്കുമാറിന്റെ അവസ്ഥ.
വെളുവെളുത്ത കണ്ണും അതെ നിറവും നല്ല നീളമുള്ള കാര്‍ക്കൂന്തലുമുള്ള ശാലീന സുന്ദരി കുട്ടിയാണ് സുപിന..ആദ്യം ഇവര്‍ക്ക് മുന്നില്‍ തന്നെ ഷൈന്‍ ചെയ്യാന്‍ വേണ്ടി ഭയങ്കര വിഷമം പരമാവധി മുഖത്ത് വരുത്തി തുടങ്ങി...എന്റെ ആക്രാന്തം കണ്ടു സുജിഷ പിന്നിലൂട്ടു മാറി കണ്ണുകള്‍ കൊണ്ടെന്തോക്കെയോ കഥ പറയാന്‍ ശ്രമിക്കുന്നുണ്ട്...വിശന്നു നടക്കുന്നവന്റെ മുന്നില്‍ ഐസ് ക്രീം കിട്ടിയാല്‍ പിന്നെ കണ്ണെവിടെ കാണാന്‍.. ബട്ട് അവള്‍ വീണ്ടും വീണ്ടും കാണിച്ചപ്പോള്‍ ഒരു പന്തികേട് തോന്നി.
.
എന്റെ സഹപാടി കൂടിയായ വെളുത്ത സുന്ദരി സുപിനയുടെ അമ്മയാണ് വനജ. രാവിലെ തന്നെ ഷോക്ക് നല്‍കേണ്ടെന്ന് കരുതി അത്യാഹിതം വീട്ടിലറിയിക്കാതെ കുട്ടികളെ സ്കൂളിലോട്ട് വിട്ടതാണ്.. സ്നേഹസ്വരൂപിനിയായ മാതൃത്വം എന്നെന്നേക്കുമായി യാത്ര പറഞ്ഞതറിയാതെ സുപിനയും അത് അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന പ്രിയകൂട്ടുകരിയും...ഒന്നും മനസ്സിലാവാതെ വിടര്‍ന്ന കണ്ണുകള്‍ ഒന്ന് കൂടെ വിടര്‍ത്തി എന്നോടെന്തൊക്കെയോ ചോദിയ്ക്കാന്‍ വെമ്പവേ മരണത്തിന്റെ ദൂതുമായി ഒരു ജീപ്പും കുറെ ദൂതന്മാരും എത്തി..
ഒന്ന് രണ്ടു പേര് ഹെഡ് മാസ്ടരുമായി എന്തൊക്കെയോ കുശു കുശുക്കി സുപിനയൂട് അമ്മാമയ്ക്ക് സുഖമില്ലെന്നും പറഞ്ഞു വണ്ടിയിലേക്ക് ..അമ്മയിനിയില്ലെന്ന യാദാര്‍ത്ഥ്യം അറിഞ്ഞാണോ അല്ലെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികത തോന്നിയതിനലാവോ ആ വിടര്‍ന്ന കണ്ണുള്ള സുന്ദരി ഞങ്ങളെ തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു .....മരണത്തിന്റെ ദൂതുമായി വന്ന വണ്ടി സുവര്‍ണ സുന്ദരിയും കൊണ്ട് അമ്മയുടെ ചേതനയറ്റ ശരീരം അവസാന നോക്ക് കാണാന്‍ പോകവേ അറിയാതെ ഒരിറ്റു കണ്ണ് നീര്‍ പൊഴിക്കുമ്പോള്‍ ഒപ്പം നിന്നവരെല്ലാം കരയുകയായിരുന്നു..
..
2010, സെപ്റ്റംബർ 12, ഞായറാഴ്‌ച
nanmayude gramathilekku swagatham...
അപ്പനപ്പൂപ്പന്മാര് അത്യാവശ്യം മരങ്ങള്‍ നട്ടത് കൊണ്ട് അല്പം പച്ചപ്പുളളതാനീവീടം.ബട്ട് നാട്ടിലെ മൊത്തം ഇലക്ട്രിക് ആന്‍ഡ് ടെലിഫോണ്‍ പോസ്റ്റുകള്‍ രാഷ്ട്രീയക്കാര്‍ സ്പോന്സോര്‍ ചെയ്തതാണെന്ന് തോന്നിപ്പിക്കും വിധമ് വര്‍ണ മനോഹരമായിരിക്കും..കാവിയും ചുകപ്പുമാണ് ഇഷ്ട കളര്‍.അവിടെഇവിടെ പച്ചയും കാണാം.ആഹിംസയില് ഉറച്ചു നില്‍ക്കുന്നതിനാലും മറ്റുള്ളവര്‍ക്ക് പണിയക്കേണ്ട എന്ന് കരുതുയും ഒരു പറ്റം വയസ്സരായ യുവക്കാലുള്ള സോണിയാജിയുടെ പാര്‍ട്ടിയുടെ കലര്‍ മഷി ഇട്ടു നോക്കിയാലും കാണില്ല.
കുറച്ചു കാലം മുന്നേ വരെ എന്റെ നാടിനെ പറ്റി പരിചയപ്പെടുത്തല്‍ വളരെ ശ്രമകരമായിരുന്നു.ഒരു തകഴിയോ മമ്മൂട്ടിയോ എന്തിനു ഒരു സുകുമാരനെ പോലും സംഭാവന ചെയ്യാന്‍ പറ്റാത്ത ഞങ്ങളുടെ നാട്ടില്‍ കുറച്ചെങ്കിലും അറിയപ്പെടുന്നത് ഞങ്ങള്‍ ഗൂട്നൈറ്റ് എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അസ്കേര്‍ ആണ്.അത്യാവശ്യം പെണ്ണ് കാസിലോക്കെ ഉള്‍പ്പെട്ടത് കൊണ്ട് സമീപഗ്രമാങ്ങളിലോക്കെ അറിയാം ..ബട്ട് ടോടല്ലി പോപ്പുലര്‍ ആയിട്ടുള്ള ഒരു മഹാനും ഞങ്ങടെ നാട്ടിലില്ല.
ആയിടയ്ക്കാണ് കേരള പോലീസിലെ ചില ചുണക്കുട്ടികള്‍ കുറച്ചു ബോംബ് കയ്യൂടെ പിടികൂടിയത്.൧൨൫ എണ്ണം ഉണ്ടെന്നാണ് ലവര്‍ പറയുന്നത്. ഏമാന്മാര്‍ കൊണ്ട് പോയെങ്കിലും അത് വ്യവസയമാക്കിയവരെ പിടിക്കാന്‍ പതിനെട്ടടവും പയറ്റിയിട്ടും പറ്റിയില്ല.എന്തിനാ വെറുതെ പോല്ലപ്പുണ്ടാക്കുന്നതെന്ന പോലീസെ ഇപ്പൊ ചോദിക്കുന്നത് .ഇനിയും അവരുണ്ടാക്കിയലല്ലേ പിന്നേം റൈഡ് നടത്താന്‍ പറ്റൂ..അങ്ങനല്ലേ നമ്മുടെ യഷസ്സുയര്‍ത്താന്‍ പറ്റൂ.സൊ ഇപ്പൊ ൧൨൫ ബോംബ് പിടിച്ച നാടെന്നു പറഞ്ഞാല്‍ ഏഷ്യാനെറ്റും ഇന്ത്യവിഷ്യനും കാണുന്ന കൊച്ചു കുട്ടികള്‍ക്ക് പോലും ഞങ്ങളുടെ നാട്ടിനെ അറിയാം.ബോംപ് വെച്ചവന്മാര്‍ക്കും പിടിച്ചവന്മാര്‍ക്കും സ്ത്രോത്രം.
ഗ്രാമത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍ പച്ചപ്പിനാല്‍ പുതഞ്ഞു കുഞ്ഞരുവികളാലും കുന്നുകളാലും ചുറ്റപ്പെട്ട അതിമനോഹരമായാണ് ദൈവം ഡിസൈന്‍ ചെയ്തിരിക്കുന്നത് .ബട്ട് നാട്ടുകാരുടെ സ്വഭാവം ഡിസൈന്‍ ചെയ്യുമ്പോള്‍ ദൈവത്തിനു കൈപ്പിയ പറ്റി .ഗ്രാമത്തിന്റെ മുഖം രാഷ്ട്രീയ പാര്‍ടികളുടെ ഓഫീസുകള്‍ കൊണ്ട് സമ്പന്നമാണ്.ആകെ ൧൦ ഇല താഴെ കെട്ടിടങ്ങള്‍ ഉള്ള ഈ ഗ്രാമത്തില്‍ എല്ലാ പാര്‍ടിക്കും സ്വന്തമായി കെട്ടിടം
അത് വളരെ അടുത്ത്തടുത്തയുണ്‍ട് .ഓഫീസുകള്‍ തമ്മില്‍ താരതമ്യം ചെയ്യാന്‍ ഏറ്റവും ബെസ്റ്റ് നാട്ടിലെ സുഗുനനോട ചോദിക്കലാണ് ..കൊല്ലങ്ങള്‍ക്ക് മുന്പ് കൊട്ടിയൂര്‍ക്ക് തേങ്ങയുമായി വന്നപ്പോ അന്തിയുറങ്ങാന്‍ ഇടം കൊടുത്തതിനു വീട്ടുടമസ്ഥന്റെ മകളെ പരിണയിച്ചു പോയിലൂരില്‍ കുടിയുരപ്പിച്ച വയനാട്ടുകാരന്‍ സുഗുണന്‍ എല്ലാ പാര്‍ടിയിലും ഒന്ന് തല കാണിച്ചതാണ്.അത്യാവശ്യം മദ്യസേവ ഉള്ള സുഗുണന്‍ സ്വതവേ മറ്റുള്ളവരില്‍ നിന്ന് ഇരന്നു വാങ്ങിക്കുന്ന സ്വഭാവമാണ് ..കിട്ടേണ്ടത് കിട്ടിയാല്‍ അടിച്ചവന്റെ പാര്‍ടിക്കെതിരെ തിരിഞ്ഞു എതിര്‍ പാര്‍ട്ടില്‍ ചേരും..അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് എല്ലാ പാര്‍ടിയിലും കയറിയിറങ്ങി ഇപ്പൊ ഒരു അഭിനവ k muraleedharanayi സ്വന്തമായി പാര്‍ട്ടിയും പ്രക്യാപിച്ചു നടപ്പാണ്.
എന്റെ nattile rasakaramaya kathakal pinnedu...
2009, ഒക്‌ടോബർ 20, ചൊവ്വാഴ്ച
അച്ചനൂടനെന്നു".....പിന്നീടൊരിക്കല്‍ പനി പിടിച്ചു കിടന്ന എന്നോടൊപ്പം രാത്രി ഉറക്കമിയിച്ചു കിടന്ന ഉമ്മയുടെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ പറഞ്ഞു എനിക്കേറ്റവും ഇഷ്ടം ഉമ്മനോദ് ആണ്
എന്ന്...കൗമാരത്തിന്റെ ചാപല്യത്തില്‍ പ്രണയത്തിന്റെ മാസ്മരിക വലയില്‍ പെട്ടപ്പ്‌ഓല എന്റെ പ്രണയിനിയൂട് ഞാന്‍ പറഞ്ഞു എനിക്കേറ്റവും ഇഷ്ടം അവളുടനെന്നു..അവള്‍ അവളുടെ വഴിക്ക് പോയി പിന്നെ എന്റെ ലൈഫിലേക്കു കടന്നു വന്ന സഹടര്‍മിനിയൂട് ഞാന്‍ എന്നും പറഞ്ഞു എനിക്ക് ലൂകതെട്ടവും ഇഷ്ടം അവളെയാണെന്ന്... എന്റേതെന്നു പൂര്‍ണാര്‍ഥത്തില്‍ പറയാന്‍ ദൈവം രണ്ടു കുഞ്ഞു പൈതങ്ങളെ തന്നപ്പോല് ഞാന്‍ പറയുന്നു ലൂകതെറ്റവും ഇഷ്ടം എനിക്കെന്റെ മക്കലോദനെന്നു....
ഇന്നു ഞാന്‍ മരണ കിടക്കയില്‍ആണ് കാലനെയും കത്ത് കിദക്കുമ്ബോല് ഞാന്‍ ആഗ്രഹിക്കുന്നു കുറച്ചു കാലം കുടി ജീവിക്കാന്‍..ഇപ്പൊ എനിക്കേറ്റവും ഇഷ്ടമം എന്നോദ് തന്നെയാണ്..സത്യതില്‍ നമ്മുടെ സ്വാര്‍ത്ഥത യാണ് ഇഷ്ടമെന്ന് അതൊരു അഭിനയമാനെന്നും ഞാനിപ്പോ തിരിച്ചറിയുന്നു...
2009, ഒക്‌ടോബർ 11, ഞായറാഴ്‌ച
pranayam
ഠിം ഠിം ഠിം...റ്റീം ..ബെല്ലടിച്ചു ടീച്ചര്‍ ഇപ്പൊ വരും..മരച്ചില്ലക്കള്‍ വകഞ്ഞ് മാറ്റി അവന്‍ മൂന്നു എ യിലേക്കും അവള്‍ ഒന്ന് ബി ഇയിലെക്കും ഓടിപ്പോയി ...